Monday, 7 March 2011

From the Criminologist’s Corner-44

അട്ടിമറി എന്ന തീവെട്ടിക്കൊള്ള

“അട്ടിമറി” എന്ന ,മലയാളം വാക്ക്‌ ഇംഗ്ളിഷ് നിഘണ്ടുവില്‍ ഉണ്ടെന്ന് ഒരു സുഹ്രുത്ത് എന്നോട് പറഞ്ഞു. നല്ലകാര്യം എന്നോര്‍ത്ത്‌ ഞാന്‍ പല നിഘണ്ടുകളിലും നോക്കിയെങ്കിലും ആ വാക്ക്‌ കണ്ടെത്താന്‍ ആയില്ല. ഞാന്‍ പോയീട്ടുള്ള പല സ്ഥലങ്ങളിലും “അത്” ഉണ്ടോയെന്നു അന്യേഷിച്ചുവെങ്കിലും കണ്ടെത്താന്‍ ആയില്ല. ഒരു കൂട്ടം ‘തൊഴിലാളികള്‍’ [എന്നവകാശപ്പെടുന്നവര്‍] അവരുടെ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്ന നിറത്തിലുള്ള ഒരുതരം ഷര്‍ട്ടും ധരിച്ച് ചരക്കിരക്കാന്‍ അമിത കൂലി ആളുകളെ ഭയപ്പെടുത്തി – അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്തു ഈടാക്കുന്ന ഒരുതരം തീവെട്ടിക്കൊള്ളയെ എനിക്കെങ്ങും കാണാന്‍ കഴിഞ്ഞില്ല. ലോകത്ത് ഒരിടത്തും വീട്ടുസാധനങ്ങള്‍ ഇറക്കുന്നിടത്ത് ചെന്നാലും ചരക്കിറക്കുന്ന മറ്റെവിടെ ചെന്നാലും നാം കാണാത്ത ഈ ‘അട്ടിമറി’ സംസ്കാരം കേരളത്തില്‍ ഉദയം ചെയ്തതിന്‍റെ പിന്നില്‍ പല കഥകളും ചരിത്ര സത്യങ്ങളും ഉണ്ടായിരിക്കാം.

തിരുവല്ലായില്‍ കുറെ കന്യാസ്ത്രീകള്‍ ഗ്രാനൈറ്റ് സ്ലാബുകള്‍ ഇറക്കുന്നതിന്‍റെ ഫോട്ടോ ഇന്നത്തെ ഇന്റര്‍നെറ്റ്‌ പത്രത്തില്‍ കണ്ടു. കുറച്ച്‌ ഗ്രാനൈറ്റ്‌ ഇറക്കാന്‍ ആദ്യം 3000ഉറുപ്പിക തൊഴിലാളികള്‍ ആവശ്യപ്പെട്ടെന്നും പിന്നീടത്‌ 2000 ആക്കി കുറച്ചുവെന്നും- കന്യാസ്തീകള്‍ 1000 ഉറുപ്പിക കൊടുക്കാന്‍ തയ്യാറായിരുന്നുവെന്നുമായിരുന്നു വാര്‍ത്ത. അതില്‍ ത്രപ്തരാകാത്ത തൊഴിലാളികള്‍ കോപം കൊണ്ട് കലിതുള്ളിയെന്നും അതിനാലാണ് കന്യാസ്തികള്‍ തന്നെ ഗ്രാനൈറ്റ്‌ ഇറക്കാന്‍ മുതിര്‍ന്നതെന്നുമുണ്ടായിരുന്നു വാര്‍ത്തയില്‍. ഒരു സ്ലാബ് ഇറക്കാന്‍ കന്യാസ്തികള്‍ക്ക് കഴിഞ്ഞില്ലായെന്നും അതിനാല്‍ അത് തിരിച്ച് കൊണ്ടുപോയിയെന്നും വാര്‍ത്തയില്‍ വായിച്ചു. രാത്രിയെങ്ങാനും ആ സ്ലാബു ഇറക്കാന്‍ ആരെങ്കിലും വന്നാല്‍ ആ വണ്ടി കത്തിച്ച് കളയുമെന്ന ഒരു ഭീഷണി മുഴക്കികൊണ്ടാണ് ‘തൊഴിലാളികള്‍’ സ്ഥലം വിട്ടതെന്നും അറിയാന്‍ കഴിഞ്ഞു. ഈ വാര്‍ത്തയെ കുറിച്ച് അമേരിക്കക്കാരായവര്‍ക്ക് പ്രിതികരിക്കാന്‍ കഴിഞ്ഞില്ല. കാരണം? എത്ര വിവരിച്ചീട്ടും അവര്‍ക്ക്‌ ‘അട്ടിമാറി’ എന്താണെന്ന് മനസ്സിലാകുന്നില്ല. “നോക്കുകൂലിയോ”?അതവര്‍ക്ക് ഒട്ടും മനസ്സിലാവില്ല.

തൊഴില്‍ ചെയ്യുന്നവനാണ് തൊഴിലാളി; അതല്ലാതെ, ഭീഷണി മുഴക്കി-മനുഷ്യരെ മുള്‍മുനയില്‍ നിര്‍ത്തി- ഭയപ്പെടുത്തി അചിന്ത്യവ്യമാം വിധത്തില്‍ അമിത തുക കൂലി വാങ്ങി ചരക്കിരക്കുന്നവരെ തൊഴിലാളികള്‍ എന്ന് വിളിക്കുന്നത് തന്നെ യഥാര്‍ഥത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളെ അപഹാസ്സ്യരാക്കുന്നതിനു-അപമാനിക്കുന്നതിനു തുല്യമാണ്. ഡല്‍ഹിയില്‍ 275ഉറുപ്പിക കൊടുത്ത്‌ കയറ്റിയ ഒരു സാധനം ഇറക്കുന്നതിനായി തിരുവനന്തപുരത്ത്‌ 3500ഉറുപ്പിക കൊടുക്കേണ്ടതായി വന്നുവെന്നുപറഞ്ഞാല്‍ അത് അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ, സത്യമാതാണ്. ഒരിക്കല്‍ dacoityക്ക്[അതായത്‌, കൊള്ള ചെയ്തതിന്] കേസ്‌ എടുത്ത് ബഹുമാനപ്പെട്ട തൊഴിലാളികളെ ശിക്ഷിപ്പിച്ച സംഭവവും ഉണ്ടായീട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലത്തോടെ ചെയ്യുന്ന ഇത്തരം തീവെട്ടിക്കൊള്ളയെ കയ്യും കെട്ടി നോക്കിക്കാനാനേ നിയമപാലകര്‍ക്കും ഭരണാധികാരികള്‍ക്കും കഴിയുന്നുള്ളൂ എന്നതാണ് ഏറെ പരിതാപകരം.

ചുമട്ടുതൊഴിലാളി നിയമവും വേതനഘടനയും രസീത് കൊടുക്കലും അംഗീകൃത ചരക്കിരക്ക് സംഘടനകളും അവ നടപ്പാക്കുവാനുള്ള അധികാരികളും മാധ്യമങ്ങളും –എല്ലാം ആവശൃത്തിലേറെയുള്ള ഒരു നാട്ടില്‍ നടക്കുന്ന ഇത്തരം ‘കഴുത്തറപ്പന്‍’ തോന്ന്യാസ്സ്യങ്ങളെ ചെറുക്കന്‍ അവതാരപുരുഷന്മാര്‍ ആവശ്യമായി വന്നേക്കാം. അത്തരത്തിലുള്ളൊരു ‘രക്ഷകനെ’ പ്രതീക്ഷിച്ച് കഴിയുകയാണ് മലയാളികളില്‍ നല്ലൊരു വിഭാഗം. ലോകത്തെങ്ങും ഇല്ലാത്ത ഈ ‘അട്ടിമറി’ സംസ്കാരത്തെ പുണര്‍ന്ന്‍-പരിപോഷിപ്പിച്ച്-വളര്‍ത്തി വലുതാക്കി-നേതാവ്‌ കളിക്കുന്ന രാഷ്ട്രീയക്കാര്‍ ഉള്ളടത്തോളം കാലം നാം രക്ഷ പെടില്ല. എല്ലാം വോട്ട് ബാങ്ക്-അതില്‍ എല്ലാ തെമ്മാടിത്തരങ്ങളും ന്യായീകരിക്കപ്പെടുന്നൂ!

No comments :

Post a Comment