Sunday, 20 March 2011

From the Criminologist's Corner-60

From the Criminologist’s Corner-60

തിരെഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍...

കേരളത്തില്‍ ഇന്ന് തിരെഞ്ഞെടുപ്പുപ്രഖ്യാപനം വന്നു. അടുത്ത അഞ്ചുകൊല്ലം ആര് ഭരിക്കണം എന്ന് നിസ്ചയിക്കുവാനുള്ള ജനാധിപത്യപ്രക്രിയ. ആരംഭിച്ചിരിക്കുന്നു എന്നര്‍ത്ഥം. നല്ലകാര്യം. നടക്കട്ടെ. അതോടെ,പലതരം കുറ്റകൃത്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ദര്‍ശിക്കാവുന്നതാണ്.ഇവിടെ ഇല്ലാത്തതും,എന്നാല്‍ നമുക്കിടയില്‍ ഉള്ളതുമായ കുറ്റകൃത്യങ്ങള്‍. അതാണ്‌ ഇന്നത്തെ ചര്‍ച്ചാവിഷയം.

1. ഉച്ചഭാഷിണി ശല്യം തന്നെ. മുഖ്യ ഉപദ്രവകാരി. പാട്ടും പാരഡികളും പാടി വോട്ട് അഭ്യര്ത്തിച്ച് പോകുന്നവരുടെ ക്രൂരവിനോദം! ഒരു നിയോജകമണ്ഡലത്തിലെ എല്ലാ സംമ്മതിദായകര്‍ക്കും അറിയാം അവരുടെ മുഖ്യ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന്. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു ഓരോരുത്തരും തീരുമാനിച്ചീട്ടുണ്ട്. ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കാം. അതിനായി ഇത്രമാത്രം ഒച്ച വച്ച് പൊതുജനങ്ങളെ ശല്ല്യപ്പെടുത്തണമോ? എല്ലാത്തിനും ഒരു പരിധിയൊക്കെ ഇല്ലേ? ഇന്നത്തെ വാഹനപ്രചാരണ രീതികള്‍ നിരുല്‍സാഹപെടുത്തേണ്ടതാണ്.

2. കോടതികള്‍ നിരോധിചെന്കിലും പുത്തന്‍ നിയമനിര്‍മാണം വഴി വഴിയോര സമ്മേളനങ്ങളും വഴിമുടക്കി പ്രചാരണങ്ങളും വേണ്ടുവോളം നടക്കും. അവിടേയും ഉച്ചഭാഷിണി തന്നെ മുഖ്യശത്രു; കൂടെ, നിറുത്താതെയുള്ള പ്രസംഗങ്ങളും രാവിലെ മുതലുള്ള പാട്ട്-പാരഡി വക്കലും! വേണോ അതൊക്കെ?

3. രഹസ്സ്യപിരിവുകള്‍. ഇലക്ഷന്‍ ഫണ്ടിലേക്ക് രൂപ വേണം. അത് പാര്‍ട്ടി അനുഭാവികള്‍ തന്നെ ഉണ്ടാക്കികൊടുക്കുകയും വേണം. പിരിവും പിരിവിന് ഇടയിലുള്ള കളവും,വെട്ടിപ്പും തട്ടിപ്പും പറ്റിപ്പും മറ്റും. കണക്ക് സൂക്ഷിക്കാതെയുള്ള പിരിവുകള്‍ പലര്‍ക്കും നല്ല വരുമാനമാര്‍ഗമാണ്.

4. കുശുമ്പ് പറച്ചിലും കൂട്ടം കൂടിനിന്നുള്ള പരദൂഷണവും കുശുകുശുക്കലും ചെവിയില്‍ കടിയും മദ്യപാനവും ഉന്തും തള്ളും കത്തിക്കുത്തും എല്ലാം കൂടി ശിക്ഷാനിയമത്തില്‍ പറഞ്ഞീട്ടുള്ളതും അല്ലാത്തതുമായ പെരുമാറ്റദൂഷ്യങ്ങള്‍.

5. ചുമരെഴുത്ത്‌,വാള്‍ പോസ്റര്‍ ഒട്ടിക്കല്‍ ബാനര്‍ കെട്ടല്‍,ഫ്ലെക്സ്‌ ബോര്‍ഡ്‌ സ്ഥാപിക്കല്‍-അവയോട് അനുബന്ധിച്ചുള്ള വാക്കുതര്‍ക്കങ്ങള്‍,കുടിപ്പക, അടികൂടല്‍,ആളുകളിക്കല്‍,ആഭാസത്തരങ്ങള്‍.

6. വീട് വീടാന്തരമുള്ള പ്രചാരണ വേലകള്‍, സമ്മതിദായകരുടെ സ്വകാര്യജീവിതത്തിന് തടസ്സം ഉണ്ടാക്കുക,കവലച്ചര്‍ച്ചകള്‍,പണം ധൂര്‍ത്തടിക്കല്‍,പലതരം പരസ്യം ചെയ്യല്‍-അതോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍.

7. ജാഥ നയിക്കല്‍,മുദ്രാവാക്യം വിളികള്‍,മുഷ്ടി ചുരുട്ടിപ്രയോഗങ്ങള്‍, ‘ശക്തിപ്രകടനങ്ങള്‍’,പോര്‍വിളികള്‍..... അങ്ങനെ,അങ്ങനെ,അങ്ങനെ....

തിരഞ്ഞെടുപ്പ് അടുക്കുംതോറും പിരിമുറുക്കങ്ങള്‍ കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രശ്നബാധിത ബൂത്തുകള്‍ സംസ്ഥാനത്ത്‌ ഉണ്ടാവുമെന്നതില്‍ തര്‍ക്കം വേണ്ട. ബൂത്ത്‌ പിടുത്തം, ബാലറ്റ്‌ പെട്ടി നശ്ശിപ്പിക്കള്‍,ബോംബേറ്, ആള്‍മാറാട്ടം, അലങ്കോലപ്പെടുത്തല്‍ -അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോ എന്നത് പോലിസിന്‍റെ intelligenceവിഭാഗം പറയട്ടെ. എന്തായാലും തിരെഞ്ഞെടുപ്പിന്ശേഷം ഒരു മന്ത്രിസഭ രൂപീകരിക്കുന്നത് വരെ സംസ്ഥാനത്ത്‌ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ തമ്മില്‍ തമ്മിലും അവരെയോരോരുത്തരേയും പ്രോത്സാഹിപ്പിക്കുന്ന-തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തമ്മില്‍ തമ്മിലും ഒറ്റക്കൊറ്റക്കായും ഉരസ്സലുകളും ഉള്‍പ്പോരുകളും ഉണ്ടാകുമെന്നത് ഉറപ്പാണ്.ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കി സര്‍ക്കാരും പോലീസും പൊതുജനങ്ങളും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്-എടുത്തേ പറ്റൂ. ജനപ്രധിനിത്യനിയമത്തില്‍ പറഞ്ഞീട്ടുള്ള കുറ്റകൃത്യങ്ങള്‍ മാത്രമേ കുറ്റകൃത്യങ്ങളാകുന്നുള്ളു വെന്നത് ശരിയാണ്.അതുപോലെതന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിക്കുന്ന കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളായി കണക്കാക്കാം. അവയെപറ്റി അറിയാവുന്നവര്‍ നിയമത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപെടുന്നതരത്തിലുള്ള ദുഷിച്ച ചെയ്തികള്‍ ചെയ്യുമെന്ന്തന്നെ വേണം കരുതുവാന്‍.

No comments :

Post a Comment