Thursday, 17 March 2011

From the Criminologist's Corner-57

From the Criminologist’s Corner-57

നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കാന്‍ പാടില്ല.

ഒരു ക്രിമിനല്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുന്ന ഒരു മുന്‍മന്ത്രി അദ്യേഹത്തിന്‍റെ ആത്മകഥ എഴുതുന്നുവെന്ന് കേട്ടു. പ്രിസ്ണര്‍ 5999 എന്നോ മറ്റോ ആണ് ആ പുസ്തകത്തിന്‍റെ പേരു എന്നും വാര്‍ത്ത ഉണ്ടായിരുന്നു. ജയിലില്‍ ചൂട്‌ അസഹനീയാമാണെന്നും,കൂടാതെ കൊതുകുശല്യം സഹിക്കാന്‍ പറ്റുന്നതിലും കൂടുതല്‍ ആണെന്നും അതുകൊണ്ട് ഒരു എ.സി.മുറി തരപ്പെടുത്തികൊടുക്കണമെന്നും അദ്യേഹം ആവശൃപെട്ടുവെന്നാണ് പറഞ്ഞുകേട്ടത്.അത് ചെയതുകിട്ടുന്നില്ലെങ്കില്‍ നിരാഹാരം കിടക്കാന്‍ ഉദ്യേശിക്കുന്നുവെന്നും വാര്‍ത്തയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.

ഈ അവസ്സരത്തില്‍ ഒരിക്കല്‍ കൂടി നമ്മുടെ ജയില്‍ ശിക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടതായി തോന്നി. ഇന്ത്യക്കാരായ നേഴ്സുമാര്‍ ജോലി ചെയ്യുന്ന ഒട്ടനവധി വ്ര്യദ്ധകേന്ദ്രങ്ങള്‍ അമേരിക്കയില്‍ ഉണ്ട്. വയസ്സായവരെ പരിചരിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം.ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രിക്ക്‌ 76വയസ്സുണ്ട്. അദ്യേഹത്തോടൊപ്പം ശിക്ഷിക്കപ്പെട്ട മറ്റൊരാള്‍ ഓര്‍മ നഷ്ടപ്പെട്ട് കിടപ്പിലായ 82വയസ്സുകാരനായ വ്യക്തിയാണ്‌.മേധാക്ഷയത്തിന് അടിമയാണദ്യേഹം.ഭാര്യയേയും മക്കളേയും തിരിച്ചറിയാന്‍ കഴിയുന്നില്ല. അദ്യേഹത്തെ അറസ്റ്റ്‌ ചെയ്യാന്‍ വീട്ടില്‍ ചെന്ന പോലീസ്കാര്‍ അറസ്റ്റ് വേണ്ടെന്ന് വച്ച് മടങ്ങിപോയി. ആംബുലന്‍സ് വേണം അദ്യേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍.ഇക്കാര്യങ്ങളെല്ലാം കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട്‌ കൊടുത്തതിന്‍റെ അടിസ്ഥാനത്തില്‍ അദ്യേഹത്തെ ജയില്‍വാസത്തില്‍ നിന്നും ഒഴിവാക്കിയത്രേ. നല്ലകാര്യം. ഇങ്ങനെ ശിക്ഷിക്കുന്നതിന്‍റെ പിന്നില്‍ നീതി നടപ്പാക്കുകയെന്നതാണോ ഉദ്യേശ്യം? അതാണ്‌ കുറ്റകൃത്യശാസ്ത്രം അന്യേഷിക്കുന്നത്.

ശിക്ഷകള്‍ക്കും ശിക്ഷാശാസ്ത്ര വളര്‍ച്ചക്കും ഒരു ചരിത്രം ഉണ്ട്. കൈയും വെട്ടികളഞ്ഞ്-കാലും മുറിച്ചുകളഞ്ഞ്-കണ്ണും ചുഴുതെടുത്ത്-ലിംഗവും ഛേദിച്ച് കളഞ്ഞ്-നാക്കും പിഴുതെടുത്ത് നീതി നടത്തിയിരുന്ന ഒരു കാലത്തുനിന്നും സഹസ്ട്രാബ്ദങ്ങള്‍ സഞ്ചരിച്ചശേഷമാണ് 1704ല്‍ ജയില്‍ ശിക്ഷ ലോകത്ത്‌ വന്നത്.പിന്നീട് ശിക്ഷാ-ജയില്‍ എന്നതില്‍ നിന്നും രക്ഷാ-ജയില്‍ എന്ന ചിന്താഗതിയില്‍ എത്തിച്ചേരാന്‍ നൂറ്റാണ്ടുകള്‍ എടുത്തു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയോടെ ജയില്‍വാസത്തിന്‍റെ ഉദ്യേശ്യം തന്നെ correction, reformation ആണെന്ന് അംഗീകര്‍ക്കപ്പെട്ടു. ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ അത് correction,reformation,resocialization,rehabilitation and reintergration to society back ആണെന്നും അംഗീകരികരിച്ചു. ഇപ്പോള്‍ അതിന് വീണ്ടും പുതിയ മാനങ്ങള്‍ ഉണ്ടായിരിക്കുന്നു. ജയില്‍ ശിക്ഷയുടെ ഉദ്യേശ ശുദ്ധി-ലക്‌ഷ്യം ‘Developing personality in an upright way in the right direction’ എന്നായി മാറിയിരിക്കുന്നു. ആ അവസ്ഥയില്‍ ആണ് വയോവ്ര്യദ്ധരെ കുറ്റം നടന്ന് പല ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയില്‍വാസത്തിന് പറഞ്ഞുവിടുന്നതെന്ന് ഓര്‍ക്കുക. ഇവയാണ് എന്‍റെ ചോദ്യങ്ങള്‍-

(൧)കുറ്റം നടന്നശേഷം പതിനഞ്ചും ഇരുപതും വര്ഷം കഴിഞ്ഞ് വിധിക്കുന്ന കേസ്സുകളില്‍ കൊടുക്കുന്ന മേല്‍ പറഞ്ഞ ജയില്‍ ശിക്ഷ നീതിയാണോ? ഒരു കേസ്സില്‍ വിധി പറയാന്‍ എടുക്കുന്ന കാലഘട്ടത്തിന് കാലപരിധി അഥവാ limitation വക്കുന്നത് ഇന്നിന്‍റെ ആവശ്യമല്ലേ?

(൨)പ്രായാധിക്ക്യത്തിലുള്ളവരെ ജയിലിലേക്ക് അയക്കുന്നത് അവരുടെ വ്യക്തിത്വ വളര്‍ച്ചക്ക് ആണോ? ബോധം നഷ്ടപെട്ടവരെ,ക്യാന്‍സര്‍ പിടിപെട്ടവരെ, ശരീരം തളര്‍ന്നവരെയൊക്കെ ജയിലിലേക്ക്‌ ശിക്ഷിച്ച് അയച്ചതുകൊണ്ട് സമൂഹത്തിനെന്ത് പ്രയോചനം?

(൩)വധശിക്ഷ നിരുത്തലാക്കണമെന്ന് വാദിക്കുന്ന ഇക്കാലത്ത്‌-പല രാജ്യങ്ങളും നിര്‍ത്തലാക്കിവരുന്ന ഈ സമയത്ത്‌- വയോവ്രദ്ധരായവരെ അവരുടെ ശ വസംസ്കാരം നടത്താനെന്നതരത്തില്‍ ജയിലുകളിലേക്ക് അയക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ? അതിനേക്കാള്‍ നല്ലത് അവര്‍ക്ക്‌ വധ ശിക്ഷ കൊടുക്കുന്നത് തന്നെയല്ലേ?

നിയമം നടപ്പാക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നുവെങ്കില്‍ അത്തരം നിയമത്തെ മാറ്റി എഴുതേണ്ടതാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങളും പഴയ ചിന്താഗതിയുള്ള ജഡ്‌ജിമാരും നിയമം മാറ്റാന്‍ തയ്യാറല്ലാത്ത നിയമസമാജികരും വ്യക്തിവൈരാഗ്യവും വിദ്യേഷവും സ്വാര്‍ത്ഥലാഭവും താല്പര്യങ്ങളും സംരക്ഷിക്കുന്ന കുറെ രാഷ്ട്രീയക്കാരും ഉള്ള കാലത്തോളം നീതിയെക്കാള്‍ പ്രാധാന്യം നിയമത്തിന് തന്നെ ആയിരിക്കുമെന്ന് വേണം കരുതുവാന്‍. വയോവ്ര്യദ്ധകേന്ദ്രങ്ങളില്‍ അന്യേഷിച്ചാല്‍ അറിയാം വയസ്സന്മാരുടെ കഷ്ടപ്പാടുകളും അവരോട് കാണിക്കുന്ന അനീതിയുടെ ആധിക്കൃവും.അങ്ങനെയെങ്കില്‍ ,തടവറകളില്‍ അത് എപ്രകാരമായിരിക്കും?

No comments :

Post a Comment