Saturday, 26 February 2011

From the Criminologist's Corner-35

From the Criminologist’s Corner-35

റോഡില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

അര്‍കന്‍സായിലെ കുരുവികള്‍ അതിശൈത്യത്തെ അവഗണിച്ച്കൊണ്ട് ഐസില്‍ വന്നിരുന്ന് എന്തോ കൊത്തികൊണ്ടിരിക്കുന്നു. ചിലര്‍ പറയുന്നൂ മഞ്ഞ്കാലം തീര്‍ന്നു എന്ന്. വസന്ത കാലം വരവായി എന്നത്തിന്‍റെ ലക്ഷണമാണത് എന്ന്. മഞ്ഞ് ഉറഞ്ഞ് ഐസ് ആയ റോഡിലൂടെ നടന്നാല്‍ കാല്‍ വഴുതി വീഴുമേന്നതിനാല്‍ ആളുകള്‍ അത്തരം സാഹസത്തിന് മുതിരാറില്ല. വാഹനങ്ങല്ള്‍ 10-20 മൈല്‍ വേഗത്തിലേ ഓടിക്കാന്‍ പറ്റൂ. ഉപ്പും മറ്റും ഇട്ട് ഐസ് മാറ്റിയ റോഡുകളിലൂടെ കുറേക്കൂടി വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കവുന്നതാണ്.

റോഡിലെ അപകടങ്ങള്‍! അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ റോഡുകളില്‍ ഐസ് ഉറച്ച്കിടക്കുന്നില്ല. എന്നിരുന്നാലും പലവിധ അപകടങ്ങള്‍ പതിയിരിക്കുന്നു. ആലപ്പുഴയില്‍ ബസ് കാത്തുനിന്ന ചാക്കോയെ വകവരുത്തിയ സുകുമാരകുറുപ്പിനെ നാളിതുവരെ പിടികൂടാന്‍ കഴിഞ്ഞീട്ടില്ല എന്നതൊരു പഴയ കഥ.. മറന്നേക്കുക.

കേരളത്തിലെ റോഡുകളില്‍ ഒരു ദിനം പത്ത് പേര്‍ ചതഞ്ഞ്അരഞ്ഞ് ചാകുന്നൂവെന്നാണ് സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നത്.സ്കൂളില്‍ പോകുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വരെ റോഡില്‍ സുരക്ഷിതരല്ല. ഈയിടെ കരിക്കകത്ത് ഉണ്ടായ നേഴ്സറികുട്ടികളുടെ കൂട്ടമാരണം ആ പരമ്പരയിലെ അവസാനത്തേ തും.

ബസ്‌കാത്തുനില്‍ക്കുന്നവരെ ഇടിച്ച് വീഴ്ത്ത്തുന്ന – ബസില്‍ കയറാന്‍ പോകുന്നവരെ ഇടിച്ച് തെറിപ്പിക്കുന്ന- ബസില്‍ നിന്നും ഇറങ്ങുന്നവരെ തള്ളിയിട്ട് ബസിന്‍റെ പുറകു ചക്രം കയറി മരണപ്പെടുന്ന- ബസ്‌ പുറകോട്ട് എടുക്കുമ്പോള്‍ വണ്ടി കയറുന്ന എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു!

ഒരു വര്ഷം 50000ത്തോളം ആളുകളെ വികലാംഗരാക്കുന്ന നമ്മുടെ റോഡുകളില്‍ എന്ത് സുരക്ഷിതത്വം? നമ്മുടെ നാട്ടില്‍ റോഡ്‌ ദൈര്‍ഘ്യം കുറ വാനെന്നുകൂടി ഓര്‍ക്കുക.

കുറെ നാളുകള്‍ക്ക്‌ മുന്‍പ് വാടകക്ക് വിളിക്കുന്ന കാറുകളിലെ ഡ്രൈവര്‍മാരെ കഴുത്തില്‍ തുണിയിട്ട് കെട്ടിമുറുക്കി വലിച്ച് കൊന്നശേഷം കൊക്കയില്‍ തള്ളിയിരുന്ന ഒരു അവസ്ഥാവിശേഷം നിലനിന്നിരുന്നു. അതിലുപരി ആസൂത്രിത കൊലപാതകം നടത്താനായി വാഹനാപകടങ്ങളെ ആശ്രയിച്ച പലസംഭവങ്ങളും നമുക്കറിയാം.അങ്ങനെ ചെയ്യുന്നത് പണമിടപാട്കാരായാലും റിസോര്‍ട്ട് നിര്‍മാതാക്കളായാലും റോഡ്‌ സുരക്ഷയെ ബാധിക്കുന്നു. ഗുണ്ടകളുടെ വിളയാട്ടം റോഡുകളില്‍ സഹിക്കാന്‍ പറ്റുന്നതിലും ഏറെയാണ്.അമിത വേഗവും മദ്യപാനവും കണക്കില്‍ പെടുത്തിയാല്‍?ബോധംകെട്ടു മനുഷ്യര്‍ താഴെ വീഴും.

രാത്രികാലങ്ങളില്‍ വണ്ടി തടഞ്ഞ്‌നിര്‍ത്തി കൊള്ളയടിച്ച സംഭവങ്ങള്‍ അനേകം! നിയമപാലകര്‍ കൈക്കൂലി വാങ്ങാന്‍ കണ്ടെത്തുന്ന ഒരു സ്ഥലം റോഡുകള്‍ തന്നെ. ചെത്തുവീരന്‍മാരുടെ സാഹസ്സങ്ങളും റോമാന്‍സ് താരങ്ങളുടെ രതിപ്രകടങ്ങളും അപകടത്തെ ക്ഷണിച്ച് വരുത്തുന്നു.

ഐസ് റോഡില്‍ ഇല്ലെങ്കിലും കൊക്കയിലേക്ക് വാഹനം മറിയാനുള്ള എത്രയോ സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടില്‍? വഴിയിലെ കുഴികള്‍ മറന്നാലും വണ്ടിയുടെ ആക്സില്‍ ഒടിക്കുന്ന തരത്തിലുള്ള വെള്ളക്കെട്ടുകള്‍ അപകടകാരികള്‍ ആണ്. വള്ളവും വഞ്ചിയും കൊണ്ടുവന്ന് റോഡില്‍ യാത്രക്കായി ഉപയോഗിക്കുക, ശയന പ്രദക്ഷിണം നടത്തുക, വാഴയും വ്രക്ഷതൈകളും കൊണ്ടുവന്ന് നടുക, കരിങ്കല്ല് ഉരുട്ടികൊണ്ട് വന്ന് റോഡില്‍ കൊണ്ടിടുക- ഇവയെല്ലാം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന് ചിലര്‍ കരുതുന്നു. എന്തായാലും അപകടങ്ങളെ കുറക്കാന്‍ അവക്ക് കഴിയും. സംശയം വേണ്ട.റോഡില്‍ കുഴിയടച്ച് ചരിത്രം ശ്രഷ്ടിച്ച ചരിത്രവും നമുക്കുണ്ട്.

ജപ്പാന്‍ കുടിവെള്ള ചാനലുകളും മണ്ണിടലും കുഴികുത്തിയിടലും വൈദൃുതി വകുപ്പ് ഉണ്ടാക്കുന്ന റോഡ്‌ വെട്ടിപോളിക്കലും അപകടകാരികള്‍ തന്നെ. ഒരുതത്തിലുള്ള റോഡ്‌ സൈന്‍സ്,സിഗ്നല്‍സ്,റോഡ് വരകള്‍ ഇല്ല. ജഡ്ജിമാര്‍ വരെ നടുറോഡില്‍ ഇറങ്ങി വഴക്കടിച്ച സംഭവങ്ങള്‍ ഉണ്ടായീട്ടുണ്ട്.

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ ഉന്തിയിട്ട് ലൈംഗീകപീഡനത്തിന് ഇരയാക്കിയത് വ്യാപകമായ പ്രതിക്ഷേധത്തിന് ഇടയാക്കിയത് ഈ അടുത്ത കാലത്താണ്. പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്ന പെണ്‍വാണിഭക്കാരും കാമവെറിയന്മാരും അവരെ സഹായിക്കുന്ന പെണ്‍മ്രഗങ്ങളും അപകടകാരികള്‍ തന്നെ. അവരും നില്‍ക്കുന്നത് റോഡിലും റോഡ്‌ അരികിലും ആണെന്ന് അറിയുക.

കുരുവികള്‍ താഴേക്കിറങ്ങിയാല്‍ വസന്തം വരാറായി എന്ന് കരുതിയിരിക്കുന്ന അര്‍കന്‍സാ നിവസ്സികളെപോലെ മലയാള നാട്ടില്‍ കുരുവികള്‍ ഇറങ്ങിയാല്‍ റോഡ്‌ സുരക്ഷ ഉറപ്പാക്കാനാവുമെന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ, ആ കുരുവികള്‍ എന്നെത്തും? അതാണ്‌ ആര്‍ക്കും അറിയാന്‍ വയ്യാത്തത്.

No comments :

Post a Comment